Wednesday 22 June 2016

വായിച്ചാൽ കിളി പോകുന്ന കവിത


അമ്മുമ്മ നിധിപോലെ കാത്ത ട്രങ്ക് പെട്ടി മൊത്തം പരതി അച്ഛന്റെ പാണ്ടി ബാഗ് കുടഞ്ഞിട്ടു നോക്കി ഒരു സാധനം വെച്ചാ വെച്ചിടത്ത് കാണില്ല നാശം അതല്ലേലും അങ്ങനാണല്ലോ ന്യൂട്ടൺ മാങ്ങ പറിച്ച കഥയറിയാമോ ന്യുട്ടെല്ലാ ഉണ്ടാക്കുന്നത്‌ ചളിയിൽ നിന്നാണത്രേ കട്ടച്ചളി എവിടെകിട്ടിയാലും ഒന്ന് പറയണേ കൃത്യമായിട്ട്‌ ഒരു സംഗതി ഉണ്ടാക്കാനാ എന്നതാട നിനക്കൊരു എരിപിരി സഞ്ചാരം ഏനക്കേട് പിടിച്ച കാലമാ ഒരു ഞരമ്പിടറിയാ മതി ആശയം അസ്ഥി തുളച്ചു കയറാൻ നിൽക്കുമ്പോളാ അമ്മകുഞ്ഞമ്മേടെ അവരാതിച്ച കൊണവതിയാരം എനിക്ക് കവിത വേണം വായിച്ചാൽ കിളി പോകുന്ന എപ്പോഴുമെപ്പോഴും വേണമെന്നു തോന്നുന്ന കവിത ബലം പിടിക്കാതെ, വായിച്ചാൽ വയറ്റീന്നു പോകുന്ന ബുദ്ധിജീവികളെ ചിന്തിക്കാനും ബുദ്ധിയില്ലാത്തോരെ സംഗതി സ്പാറി എന്നും പറയിക്കുന്ന ഒരു കൊച്ചു ഗവിത സകല പുണ്യാളൻമ്മാരെ നീ ബുദ്ധിജീവികളെ കാത്തോളണീ ....

No comments: